Saturday, March 16, 2013

ചില ധൈര്യശാലികള്‍......

ഇനി എന്‍റെ നാട്ടിലെ ചില അതീവ ധൈര്യശാലികളെ നമുക്ക് പരിചയപ്പെടാം.... ധൈര്യശാലി എന്ന് പറയുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഞങ്ങളുടെ വീടിന്‍റെ തൊട്ടടുത്ത്‌ താമസിക്കുന്ന “കുട്ടായി”യെ ആണ്,കുട്ടായിക്ക് കട്ടകുത്താണ് പണി ,കുട്ടായിയുടെ അപ്പന്‍ പെന്തെകൊസ്തില്‍ ചേര്ന്ന്താണ്, ഏത് സമയവും ബൈബിളും വായിച്ചിരിക്കുമായിരുന്നു പുള്ളി, പക്ഷെ കുട്ടായിയും, കുട്ടായിയുടെ സഹോദരി അമ്മിണിയുമൊക്കെ അവരുടെ ജാതിയില്‍ തന്നെ തുടരുന്നു,കുട്ടായി കട്ടകുത്ത് ഒക്കെ കഴിഞ്ഞു ഉച്ചക്ക് കരക്ക് കയറും അതിനു ശേഷം ഒരുറക്കമൊക്കെ കഴിഞ്ഞു ആള്‍ കവലയിലേക്ക് ഒരു കറക്കമുണ്ട് കടയില്‍ നിന്നും വാങ്ങാനുള്ള സാധനങ്ങള്‍ ഒക്കെ വാങ്ങി കഴിവതും ഇരുട്ടുന്നതിനു മുന്‍പ് കുട്ടായി തിരികെ എത്തും. അഥവാ അല്പം ഇരുട്ടിപോയാല്‍ കഴിവതും ആ ഭാഗത്തേക്ക് പോരുന്ന മറ്റുള്ളവരുടെ കൂട്ടത്തില്‍ വര്‍ത്തമാനം ഒക്കെ പറഞ്ഞെ കുട്ടായി പോരൂ. കുട്ടായിയെ കുറിച്ച് പറഞ്ഞാല്‍ (ആള്‍ ഇന്ന് ഈ ലോകത്തില്‍ നിന്നും കടന്നു പോയി)കറുത്ത് നല്ല കരുവീട്ടി നിറം ,അഞ്ചടി ഉയരം കുറിയ കൈകാലുകള്‍ പക്ഷെ മസിലുകള്‍ ഉരുണ്ടു കളിക്കുന്നു കൈകളിലും കാലുകളിലും. കുട്ടയിക്കും അമ്മിണിക്കും ഫോട്ടോ എടുത്താല്‍ ചില്ലിട്ടു വക്കാന്‍ പറ്റില്ലാരുന്നു "പല്ലുകൊണ്ട് ചില്ലുടയുമായിരുന്നു" ഇന്നത്തെ പോലെ അന്ന് ലാമിനേഷന്‍ പരിപാടി ഒന്നും ആയിരുന്നില്ലല്ലോ... അല്പം ഇരുട്ടികഴിഞ്ഞു കുട്ടായി തിരിച്ചു വരുന്ന ദിവസങ്ങളില്‍ ഞങ്ങളുടെ പറമ്പില്‍ ഭയങ്കര ബഹളം ആയിരിക്കും, കുട്ടായിക്ക് വീട്ടിലേക്കുള്ള വഴി ഞങ്ങളുടെ പറമ്പിലൂടെയാണ്,പറമ്പില്‍ നിറയെ വാഴകളും ,തെങ്ങിന്‍ തൈകളും ഒക്കെയാണ് കുട്ടായി നടന്നു വരുന്ന സമയത്ത് ഏതേലും വാഴ കാറ്റിലിളകും കുട്ടായി അവിടെ നിന്ന് ഒന്ന് സൂക്ഷിച്ചു നോക്കും അതിനു ശേഷം ചോദ്യം തുടങ്ങും "ആരാടാ അത്" ?ഉത്തരവും കുട്ടായി തന്നെയാണ് ആഹാ നീ മിണ്ടില്ല അല്ലെ നിന്നെ മിണ്ടിക്കാമോ എന്ന് ഞാനൊന്ന് നോക്കട്ടെ,മര്യാദക്ക് പറഞ്ഞാല്‍ നിനക്ക് നല്ലത് ....എന്റെ സ്വഭാവം നിനക്കറിയില്ല ....ഇങ്ങനെ തുടങ്ങുന്ന സംഭാഷണ ശകലങ്ങള്‍ കേട്ട് ആദ്യകാലങ്ങളില്‍ ഞാനും ചേട്ടനും ടോര്‍ചൊക്കെ അടിച്ചു പറമ്പിലാകെ നോക്കുമായിരുന്നു പിന്നീട്,കാര്യം മനസ്സിലായി കഴിഞ്ഞപ്പോള്‍ സ്രെദ്ധിക്കാതായി എങ്കിലും കുട്ടായിയുടെ അതി സാഹസിക കഥകള്‍ പകല്‍ സമയങ്ങളില്‍ കുട്ടായി ഞങ്ങളെ വര്‍ണി ച്ചു കേള്‍പിക്കുമായിരുന്നു,അത് കുട്ടായിയുടെ വീരചരിതങ്ങള്‍ എന്നാ പേരില്‍ നാട്ടില്‍ പ്രസിദ്ധവുമായിരുന്നു ........

അതീവ ധൈര്യശാലിയായ മറ്റൊരു കഥാപാത്രമായിരുന്നു പഞ്ചായത്ത് ഓഫീസിനു അക്കരെ കടംബനാട്ടെ ജോര്ജ്കു ട്ടിച്ചായന്റെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന "സണ്ണിച്ചായന്‍".സണ്ണിച്ചായനും നല്ല ഒന്നാന്തരം വാചകമടി വീരന്‍ ആയിരുന്നു തന്റെ ധൈര്യത്തെ കുറിച്ച് പല കഥകളിലൂടെ അദ്ദേഹം വൈകുന്നേരങ്ങളില്‍ ബാറ്റ്മിന്‍റെന്‍ കളിക്കാന്‍ പഞ്ചായത്ത് പറമ്പില്‍ ഒത്തുകൂടുന്ന ഞങ്ങളെ വര്‍ണിച്ചു കേള്‍പിക്കാറുണ്ടായിരുന്നു പലതും കള്ളം എന്നറിഞ്ഞിട്ടും ഞങ്ങള്‍ മറുത്തൊന്നും പറഞ്ഞിരുന്നില്ല കാരണം “കഥയില്‍” ചോധ്യമില്ലല്ലോ?സണ്ണിച്ചായാനു രണ്ടു പെണ്മക്കള്‍ ആയിരുന്നു തന്മൂലമാവാം സന്ധ്യ കഴിഞ്ഞാല്‍ ആ വീടിന്റെ വാതിലുകളും ജനലുകളും എല്ലാം ഭദ്രമായി അടച്ചു പൂട്ടിയാണ് കാണപ്പെട്ടിരുന്നത്...... അങ്ങനെ കഥകള്‍ ഒക്കെ കേട്ടും ബാറ്റ് കളിച്ചും ഒക്കെ മുന്നോട്ടു പോകുന്ന കാലം എല്ലാ ജൂണ്‍ മാസതെപോലെ ആ വര്‍ഷം ജൂണ്‍ മാസത്തിലും തിരുവാര്‍പ്പ് കരയെ വെള്ളത്തില്‍ താഴ്ത്തികൊണ്ട് വര്‍ഷ്കാലം കടന്നെത്തി സണ്ണിച്ചായന്‍റെ വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴയും നിറഞ്ഞു കവിഞ്ഞു ...പറമ്പുകളില്‍ ഒക്കെ വെള്ളം നിറഞ്ഞിട്ടുണ്ട് ഈ വീടിന്റെ മുറ്റത്തു നിന്നും വീടിനുള്ളിലേക്ക് കയറുവാന്‍ രണ്ടു പടികളാണുള്ളത് നാലുപാളി കതകിനു വശത്തായി കട്ടിളയില്‍ തന്നെ കോളിംഗ് ബെല്ലിന്റെ സ്വിച്ച് പിടിപ്പിച്ചിട്ടുണ്ട്,വാതുക്കലെ ആ മുറി അന്ന്കാലത്ത് ആസ്ബറ്റോസ് ഷീറ്റ് ആണിട്ടിരുന്നത് എന്നാണു എന്റെ ഓര്‍മ ,കൃത്യം വാതിലിനു മുകളിലായെവിടെയോ ഒരു ഷീറ്റില്‍ അല്പം പൊട്ടല്‍ വന്നു വെള്ളം ഇറ്റു വീഴുന്നുണ്ട് ...അങ്ങനെ നല്ല മഴയുള്ള ഒരു സന്ധ്യാ സമയം സണ്ണിച്ചായന്റെ വീട്ടില്‍ നിന്നും സണ്ണിച്ചായന്റെ ഒച്ചയും അട്ടഹാസങ്ങളും ഒക്കെ കേള്ക്കാം അദ്ദ്യം കടന്നുപോയവര്‍ അത്ര സ്രെദ്ധിചില്ലെന്കിലും തുടര്ന്നും അട്ടഹാസങ്ങള്‍ കേട്ടുകൊണ്ടിരുന്നപ്പോള്‍ മുന്നിലെ വഴിയിലൂടെ കടന്നു പോയവരും ,തോട്ടയല്പക്കത്തു താമസിക്കുന്നവരും ഒക്കെ മുറ്റത്തേക്ക് കയറിച്ചെന്നു അപ്പോള്‍ നിര്ത്താ തെയുള്ള കോളിംഗ്ബെല്‍ ശബ്ദം കേള്കാം സണ്ണിച്ചായന്‍ ജനലിലൂടെ ബെല്ലടിക്കുന്നവനെ അതിഭയങ്കര ചീത്തവിളിയാണ് “ധൈര്യമുണ്ടെങ്കില്‍ ഈ ജനലിനടുത്തോട്ടുവാടാ” എന്നൊക്കെ വിളിച്ചു കൂവുകയാണ് അപ്പോള്‍ കേട്ട് ചെന്നവര്‍ ഒരുമിച്ചു ജനലിനു അടുത്ത് ചെന്ന് ചോദിച്ചു സണ്ണിയെ എന്ത് പറ്റി? എന്താണ് പ്രശ്നം?ആഹാ നിങ്ങള്‍ എന്നോടാണോ ചോദിക്കുന്നത് പ്രശ്നം എന്താണെന്ന് ?ആ ബെല്‍ അടിക്കുന്നവനെ നിങ്ങള്‍ കാണുന്നില്ലേ അവനെ പിടിച്ചേ ഞാന്‍ വരുന്നു വിടരുതവനെ എന്നും പറഞ്ഞു സണ്ണിച്ചായന്‍ കതകു തുറന്നു വെളിയില്‍ വന്നു ....കയ്യില്‍ വെട്ടുകത്തിയുമൊക്കെ ആയിട്ടാണ് ആളുടെ വരവ്, വന്നപ്പോള്‍ മുറ്റത്തു അയല്‍വക്കത്തുള്ളവര്‍ അല്ലാതെ മറ്റാരും ഇല്ല ബെല്ലടി അപ്പോളും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു .....അപ്പോളാണ് ആളുകള്‍ സ്രെദ്ധിച്ചത് പൊട്ടിയിരിക്കുന്ന ഷീറ്റിനിടയിലൂടെ വരുന്ന വെള്ളം ബെല്ലിന്റെ സ്വിച്ചിനുള്ളിലേക്ക് തുള്ളിതുള്ളിയായി വീഴുന്നു അതുമൂലം സംഭവിച്ച എന്തോ ടച്ചിംഗ് മൂലമാണ് ബെല്‍ തുടര്‍ച്ചയായി ശബ്ദിച്ചുകൊണ്ടിരുന്നത് എന്തായാലും ആ ഒറ്റ സംഭവത്തിനു ശേഷം സണ്ണിച്ചായന്‍റെ അതി 'ഫയങ്കരങ്ങള്‍' ആയ കഥകള്‍ ഒന്നും ഞങ്ങള്ക്ക് കേള്‍ക്കേണ്ടി വന്നില്ല ... ഇവരെ കൂടാതെ പല ധൈര്യ കഥാപാത്രങ്ങളും ഉണ്ടെങ്കിലും എല്ലാവരെയും ഇവിടെ വിവരിപ്പാന്‍ സാധ്യമല്ലാത്തതിനാല്‍ വിടുന്നു... എങ്കിലും അവരില്‍ ചില പ്രധാനികളുടെ പേരുകള്‍ ഇട്ടില്ലെങ്കില്‍ അത് അവരോടു ചെയ്യുന്ന ഒരു ക്രൂരത ആവില്ലേ ? പൂരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന “അനി”,തിരി എന്ന പേരില്‍ അറിയപ്പെടുന്ന ബാബു, svgvp സ്കൂളിനോട് ചേര്‍ന്നു വീടുണ്ടായിരുന്ന "സാജന്‍" ഇവരൊക്കെ അതില്‍ പ്രധാനികള്‍ ആണ്... പൂരന്‍ എന്ന് അനി അറിയപ്പെടാന്‍ കാരണം അനി സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് സ്കൂളില്‍ വച്ച് കൂട്ടുകാരോട് പറഞ്ഞ ഒരു മണ്ടത്തരത്തിന്റെ പേരില്‍ ആണ് ...അനിക്ക് അല്പം കൊഞ്ഞയുണ്ട് “സംസാരിക്കുമ്പോള്‍ മാത്രം “ =D അനിയുടെ വീട്ടില്‍ കോഴിയെ അടവച്ചു മുട്ട വിരിഞ്ഞപ്പോള്‍ കിട്ടിയത് അഞ്ചു കുഞ്ഞുങ്ങള്‍ ആണ് അത് അല്പം പൊടിപ്പും തൊങ്ങലോടും കൂടി അനി കൂട്ടുകാരോട് വിവരിച്ചതിങ്ങനെ “ ഞങ്ങടെ “കോരി” പെറ്റു മൂന്നു “പൂരനും” രണ്ടു “പിരേം” കൊഞ്ഞയോടു കൂടി അനി ഇത് പറഞ്ഞു കേട്ട വിരുതന്മാര്‍ അപ്പാടെ നാട്ടില്‍ പാട്ടാക്കി അന്നും ഇന്നും അനി അറിയപ്പെടുന്നത് “പൂരന്‍” എന്നപേരില്‍ ആണ് അങ്ങനെ രസകരങ്ങളായ പേരുകളും അതിനു പുറകില്‍ അതിലും രസകരങ്ങളായ എത്ര കഥകളും ആണ് നമ്മുടെ നാടുകളില്‍ പ്രചാരത്തിലുള്ളത്.............

ജോഷി കുര്യന്‍ പോള്‍

No comments:

Post a Comment