Tuesday, January 29, 2013

ചില സുഹൃത്തുക്കളും....രക്തദാനവും


കുട്ടിക്കാലം അതു എന്നും ഒരു സുഖമുള്ള ഓര്‍മ്മയാണ്ഓരോരുത്തര്‍ക്കും.ഓരോ പ്രായത്തില്‍ ഉള്ളവരും പറയും അവരുടെ കുട്ടിക്കാലം എത്രയോ മനോഹരമായിരുന്നു, നമ്മുടെ മാതാപിതാക്കളുടെ കാലത്ത് അവര്‍ സഹോദരങ്ങള്‍ തന്നെ കളിച്ചു തിമിര്‍ക്കാന്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു. പക്ഷെ അന്ന് ജാതിവ്യവസ്തകള്‍ നില നിന്നിരുന്നതിനാല്‍ തങ്ങളിലും താഴ്ന്ന ജാതിയില്‍ പെട്ട കുട്ടികളോടൊതു കളിക്കൂട്ടുകാര്‍ ആവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അതില്‍ ഒരു നല്ല പരിധി വരെ നമ്മുടെ തലമുറ ഭാഗ്യമുള്ളവരാണു നമ്മുടെയൊക്കെ മാതാപിതാക്കളുടെ പോലെ അത്രയും സഹോദരങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും സഹോദരരെക്കാള്‍ അധികം സ്നേഹമുള്ള നല്ല കൂട്ടുകാരെ നമുക്ക് അയല്‍വക്കങ്ങളില്‍ നിന്നും കിട്ടിയിരുന്നു. അവ മിക്കവയും നമ്മുടെ ജീവിത കാലം മുഴുവന്‍ നിലനില്‍ക്കുന്ന ബന്ധങ്ങളും ആവും. അതിനു പ്രായഭേദങ്ങള്‍ ഇല്ല,അവക്ക് ജാതി ചിന്തകളില്ല അവിടെ പരസ്പരം കടിച്ചു കീറത്തക്ക വൈരാഗ്യങ്ങള്‍ ഇല്ല അങ്ങനെയുള്ള ഒരുപാട് നല്ല കൂട്ടുകാരാല്‍ അനുഗ്രഹിക്കപ്പെട്ടവനാണ് ഈയുള്ളവനും,


ഒരു മഹാ നഗരത്തിന്‍റെ തിരക്കുകളില്‍ ആണെങ്കിലും,സൌഹൃദത്തിന്‍റെ കുളിരുള്ള ഓര്‍മ്മകള്‍ ഒരു സ്പന്ദനമായി സൂക്ഷിക്കുകയാണ്,.... പരസ്പരം എല്ലാമറിയാവുന്ന സൗഹൃദം അത് ഒരു അനുഗ്രഹം തന്നെയാണ് പക്ഷെ പലപ്പോഴും കുടുംബ ജീവിതത്തിന്‍റെയും,ജോലി തിരക്കിന്‍റെയുമിടയില്‍ ഇപ്പോള്‍ പരസ്പരം എല്ലാം, സമയാസമയങ്ങളില്‍ അറിയാരില്ലായിരിക്കാം, എങ്കിലും ഇടക്കെപ്പോഴെങ്കിലും   
മൊബൈല്‍ ഫോണിന്‍റെ ഡിസ്പ്ലേയില്‍ തെളിഞ്ഞു വരുന്ന കൂട്ടുകാരന്‍റെ ഇരട്ടപ്പേര് കാണുമ്പോള്‍ ഉണ്ടാവുന്ന ഒരു  സന്തോഷം അത് പറഞ്ഞറിയിക്കുവാനാവാത്ത ഒരു വികാരമാണ്,പച്ച ബട്ടണില്‍ അമര്‍ത്തി ഫോണ്‍ ചെവിയില്‍ ചേര്‍ക്കുമ്പോള്‍, അങ്ങോട്ടു ഹല്ലോ പറയുന്നതിന് മുന്‍പായി ഇങ്ങോട്ട് കേള്‍ക്കുന്ന ഇരട്ടപ്പേര്‍ അതൊരു നിറഞ്ഞ ചിരിയായി സ്വീകരിക്കുമ്പോള്‍ ആ ബന്ധങ്ങളുടെ ആഴമാണ് മനസില്‍ ആവുന്നത്,വിളിക്കാന്‍ താമസിക്കുന്നതിലുള്ള പരിഭവങ്ങള്‍ കളിയാക്കലുകളായും,മറ്റു സുഹൃത്തുക്കളെകുറിച്ചുള്ള വിവരങ്ങള്‍ തമാശകളായും പറയുമ്പോള്‍ ജോലിയുടെ സകല ടെന്‍ഷനുകളും മാറി ഒരു തൂവെള്ള കടലാസ്സു പോലെ ആയി തീരും മനസ്സ്. അങ്ങനെയുള്ള  സുഹൃത്തുക്കളെ ഒന്ന് പരിചയപ്പെടാം  ...........


കൂട്ടുകാരെ കുറിച്ച് പറയുമ്പോള്‍ ആദ്യം തന്നെ അഞ്ചാം ക്ലാസ്സ് മുതല്‍ പ്രീഡിഗ്രീ വരെ ഒന്നിച്ചു പഠിച്ച എന്‍റെ ഉറ്റസുഹൃത്തും,കളിക്കൂട്ടുകാരനുമായ എബിയെന്ന, ബിജോയ്‌ കെ ഇട്ടി വര്‍ഗീസ്‌ എന്ന നീളമുള്ള പേരുകാരനെ കുറിച്ച് പറഞ്ഞു തുടങ്ങേണ്ടേ , KMSല്‍ കയറി പട്ടണത്തിലെ സ്കൂളില്‍ പഠിക്കാന്‍ പോയിത്തുടങ്ങിയ കാലം മുതല്‍ ബസില്‍ ഒരു ഒരു എരിപിരിയനെ കാണാന്‍ തുടങ്ങി. അതിനു മുന്‍പും കാണാറുണ്ടായിരുന്നെന്കിലും അവയൊക്കെ വെറും പുഞ്ചിരിയിലോതുങ്ങി നിന്നിരുന്ന കാഴചകള്‍  ,നില്‍ക്കുന്നിടത്ത് നിന്ന് അവന്‍ കാട്ടാത്ത പരിപാടികളില്ല ആകെ കാലിലൊരു സ്പ്രിംഗ് പിടിപ്പിച്ചതുപോലെയാണവന്‍, അവനെയോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത്.......രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയിലെ വഴക്ക് കൂടലുകള്‍ ആണ് എന്‍റെ ജ്യേഷ്ഠന്‍ ജോബി, , അതുപോലെ ജ്യേഷ്ഠ സ്ഥാനീയനായ രെഞ്ചിച്ചായന്‍, പണ്ടാരത്തിലെ സതീഷ്‌ ,സജീവ്‌ എന്ന ജ്യെഷടാനുജന്മാര്‍ നെര്യന്തറയിലെ അച്ചന്‍കുഞ്ഞു. സിബി, ജിബി ,ബോബ്ബി എന്നിങ്ങനെയുള്ളവരെല്ലാം  ചേര്‍ന്ന് ഒരു ഗ്രൂപ്‌ ആയിട്ടാണ് സ്കൂളിലേക്ക് പോകുന്നത് കൂടെ ഞങ്ങളും.  ഇവരെല്ലാം ഞങ്ങളെക്കാള്‍ രണ്ടും മൂന്നും നാലും ക്ലാസ്സുകള്‍  മുകളില്‍ പഠിക്കുന്നവര്‍ ആണ്. ഈ ഗ്രൂപ്പില്‍ ഇടയ്ക്കു വഴക്കുകള്‍ ഉണ്ടാവുന്നതും സാധാരണമായിരുന്നു,ഒരിക്കല്‍ “ദീപിക തൊണ്ടില്‍” വച്ച് നടന്ന വഴക്കിന്‍റെ ബാക്കി ചോദിക്കാനായി എന്നെയും വലിച്ചുകൊണ്ട് എബി മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന സജീവിനെയും അച്ചന്‍കുഞ്ഞിനെയും തല്ലാന്‍ പോകുന്നതാണ് ഇന്നും എന്‍റെ ഓര്‍മ്മയില്‍ നിന്നും മായാതെ നില്‍ക്കുന്നത്. അന്നത്തെ ആരോഗ്യ സ്ഥിതി വച്ച് ചേട്ടന്മാരുടെ തല്ലു കൊള്ളാതെ പോരാന്‍ പറ്റിയത്, അവര്‍ക്കെന്നോട് തോന്നിയ കാരുണ്യം മൂലമാണ്.അന്നു അവന്‍ “ധീരന്മാര്‍ക്ക് മരണമില്ല” എന്ന സിദ്ധാന്തക്കാരനും ഞാന്‍ “പിന്തിരിപ്പനും” ആയിരുന്നു . ആ അഞ്ചാം ക്ലാസ്സ് മുതല്‍ തുടങ്ങിയ സുഹൃത്ത്‌ ബന്ധം, സ്കൂള്‍ ജീവിതകാലവും കഴിഞ്ഞു ആദ്യകോളേജു കാലവും പിന്നിട്ടാണ് ഞങ്ങള്‍ ഇരുവഴിയായത്.ഇന്നും എന്‍റെ കുറിപ്പുകളുടെ ചുവട്ടില്‍  പ്രോത്സാഹനങ്ങളായും,കളിയാക്കലുകളായും,വിമര്‍ശനങ്ങളായും ഒക്കെ അവന്‍ നിറഞ്ഞു നില്‍പ്പുണ്ട്.പേരിനു അനുസരിച്ചുള്ള വലുപ്പം അവനില്ലെങ്കിലും നാക്കിലും നോക്കിലും പ്രവര്‍ത്തിയിലും അതില്‍ കൂടുതല്‍ വലുപ്പമുണ്ട്....

സുഹൃത്തുക്കള്‍ എന്ന് പറയുമ്പോള്‍ തന്നെ എടുത്തുപറയേണ്ടതു പഴയ Golden Eleven cricket club പുതിയ രൂപത്തില്‍ ആക്കിയ TIBDAയെ കുറിച്ചാണ് Thiruvarppu Blood Donors Association എന്ന ഞങ്ങളുടെ സംഘടന. അതിന്‍റെ ഭാഗങ്ങള്‍ ആയിരുന്ന എന്‍റെ സുഹൃത്തുക്കള്‍ ഒരുപാടുപേര്‍ ഉണ്ട് ഓരോരുത്തരെ കുറിച്ച് പ്രത്യേകം പ്രത്യേകം വിവരിക്കാന്‍ പോയാല്‍ അതൊരു വന്‍ ലേഖനം ആയി മാറും,ഞാനൊക്കെ അതിന്റെ അവസാനവട്ട അംഗങ്ങള്‍ ആയിരുന്നു പ്രധാനമായും എടുത്തു പറയേണ്ടവര്‍  ജോണ്‍ കുരിയന്‍, ബിജി , സന്തോഷ്, രഞ്ചി, രഥിരവി ,ജോജോ,എബി ലെനിന്‍ എന്നിങ്ങനെയുള്ളവരാണു ഇതൊക്കെ വീട്ടുകാര്‍ ഇട്ട പേര് എല്ലാ സുഹൃത്തുക്കളെയും പോലെ ഞങ്ങള്‍ക്കിടയിലും ഇരട്ട പേരുകള്‍ ഉണ്ടായിരുന്നു പേരുകള്‍ ആരുടെയൊക്കെ  എന്ന് എടുത്തു പറയുന്നില്ല ,ശക്തന്‍,കോഴി,പാത്താ,വാഴ,ഇടിയന്‍,കുണ്ടപ്പന്‍,തോട്ടി എന്നിങ്ങനെഒക്കെയുള്ള പേരുകള്‍ ആയിരുന്നു ഇരട്ടപ്പെരുകള്‍,പേരുകള്‍ ഉണ്ടാക്കുവാന്‍ ജോണ്‍ കുരിയന്‍ വിദഗ്ദനായിരുന്നു, ഓരോ പേരിനും ജോണ്‍ ഒരു കഥ അകമ്പടിയായി കൊടുത്തിരുന്നു ഇതില്‍ ശക്തനു മാത്രം തന്റേതല്ലാത്ത കാരണത്താല്‍ ആണ് ആ പേര് വീണത്‌,അതൊരു കഥയാണ്‌ ഒരു വിശ്വാസയാത്രയുടെ കഥ ഒരു തീര്‍ഥാടനത്തിന്റെ കഥ ജോണ്‍ കുര്യന്‍ പറഞ്ഞ കഥ....

ശക്തന്‍റെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു തീര്‍ഥാടന യാത്ര നടത്തി കേരളത്തിനുള്ളില്‍ തന്നെയുള്ള പല പ്രധാന ദേവാലയങ്ങളും സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തി വരാനായി അവര്‍  ഒരു ജീപ്പില്‍ നാട്ടില്‍ നിന്ന് യാത്ര തിരിച്ചു, പല ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു ,പല കുരിശടികളില്‍ നേര്‍ച്ചയിട്ടു അങ്ങനെ വരുകയാണ് തിരികെ വരുന്ന വഴി ഒരു കുരിശിന്‍തൊട്ടി പോലും ഒഴിവാക്കാതെ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചു വരുന്നു. അങ്ങനെ സന്ധ്യാ സമയത്ത് തൃശൂര്‍ ടൌണില്‍ കൂടി അവര്‍ വരുന്നു പെട്ടെന്ന് അവരില്‍ ഒരാള്‍ "വണ്ടി ചവിട്ടെടാ" എന്നൊരു അലര്‍ച്ച.പെട്ടെന്ന് വണ്ടി നിര്‍ത്തി. എന്താണ് കാര്യം എന്ന് മറ്റുള്ളവര്‍ അന്വേഷിച്ചു അപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞയാള്‍ പിന്നില്‍ റോഡിന്റെ വശത്തേക്ക് കൈചൂണ്ടി അതാ ഒരു കുരിശിന്‍തൊട്ടി എല്ലാവരും നോക്കി ശെരിയാണ് ഒരു വിശുദ്ധന്‍റെ രൂപം കാണുന്നുണ്ട് ചുറ്റും  കമ്പികൊണ്ട് കെട്ടി വേര്‍തിരിച്ചു മനോഹരമാക്കിയിട്ടുണ്ട്, ഏതോ വിശുദ്ധന്‍റെ കുരിശടി തന്നെ സംശയമില്ല ...ഒട്ടും നേരം കളയാതെ അവരില്‍ രണ്ടു മൂന്നുപേര്‍ ഇറങ്ങി അടുത്ത കടയില്‍ കയറി മെഴുകുതിരിയൊക്കെ വാങ്ങി ചെന്ന് കുരിശടിയുടെ കമ്പിവേലിക്കു ചുറ്റുമായി കത്തിച്ചു വയ്ക്കുവാന്‍ തുടങ്ങി ,ഇതുകണ്ട് അടുത്തുള്ള കടക്കാര്‍ ഒക്കെ ഇവരുടെ അടുത്തേക്ക് വന്നു ഇവരെ ഒരു പ്രത്യേക നോട്ടം നോക്കാന്‍ തുടങ്ങി അവരില്‍ ഒരാള്‍ വന്നു ചോദിച്ചു നിങ്ങള്‍ രാജ കുടുംബക്കാരാണോ? ഹേ അല്ല. ..പിന്നെന്തേ ഇവിടെ തിരി കത്തിക്കുന്നു ? ഹേ ഇതെന്താ ഇവിടെ രാജ കുടുംബക്കാര്‍ക്കെ തിരി കത്തിക്കാവൂ എന്ന് നിയമമുണ്ടോ ഇത് ഏത് നാടാണപ്പാ? എന്നായി നമ്മുടെ ആളുകള്‍. അപ്പോള്‍ ആദ്യം ചോദിച്ച ആള്‍ പറഞ്ഞു അല്ല.... ഈ ശക്തന്‍ തമ്പുരാന്‍റെ പ്രതിമക്കു ചുറ്റും തിരി കത്തിക്കണമെങ്കില്‍ അദ്ധേഹത്തിന്‍റെ കുടുംബക്കാര്‍ ആവുമല്ലോ എന്ന് കരുതി ചോദിച്ചതാ ..... അപ്പോളാണ് നമ്മുടെ ആളുകള്‍ മുകളില്‍ നില്‍ക്കുന്ന "വിശുദ്ധനെ" സൂക്ഷിച്ചു നോക്കിയത് പിന്നീട് ഒന്നും ഉരിയാടാതെ വന്നു ജീപ്പില്‍ കയറി. ആരോടും പറയണ്ട പറ്റിയ അബദ്ധം എന്ന് പറഞ്ഞിരുന്നെങ്കിലും അവിടെ തിരി കത്തിക്കാന്‍ ഇറങ്ങാത്ത ഒരാള്‍ കഥ നാട്ടില്‍ പാട്ടാക്കി അങ്ങനെയാണ് ശക്തന്‍റെ പിതാവിന് ശക്തന്‍ എന്ന പേര് വീണത്‌ അത് പിന്നീട് ജോണ്‍ തന്നെ ഞങ്ങളുടെ സുഹൃത്തിനു പകര്‍ന്നു കൊടുത്തു.. .

അത് നില്‍ക്കട്ടെ ഞങ്ങളുടെ ബ്ലെഡ് ഡോണേഴ്സ് അസ്സോസ്സിയെഷനെ കുറിച്ച് പറഞ്ഞല്ലോ,അത് ഒരു വലിയ സേവനം തന്നെ ആയിരുന്നു. ഞങ്ങള്‍ നാട്ടിലുള്ളവര്‍ക്കും,ദൂരെയുള്ളവര്‍ക്കും ഒക്കെയായി ഒരുപാട് പേര്‍ക്ക് യാതൊരു ലാഭേശ്ചയും ഇല്ലാതെ രക്തം ദാനം ചെയ്തു,പലരും ഞങ്ങളെ അഭിനന്ദിച്ചു നാട്ടിലെ പല കാര്യങ്ങളിലും ഞങ്ങള്‍ മുന്നിട്ടിറങ്ങി പ്രധാനമായും നാട്ടിലെ പ്രധാന ഗോവണിപ്പാലമായിരുന്ന മൂരിപ്പാറ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ ഞങ്ങള്‍ ഒരു വിജയം തന്നെ ആയിരുന്നു. തുടര്‍ന്ന് വഴിപണിക്കായി സ്രെമദാനം,അങ്ങനെ പല നാട്ടു പ്രശനങ്ങളിലും ഞങ്ങള്‍ ഇടപെട്ടിരുന്നു.അതില്‍ ഒരിക്കല്‍ രക്തദാനത്തിനു പോയ ഒരു സംഭവം പറയാം.. ഞങ്ങളുടെ നാട്ടില്‍ തന്നെയുള്ള ഒരു ചെട്ടനുവേണ്ടിയാണ് രക്തം കൊടുക്കേണ്ടത് കൃത്യം രക്തം കൊടുക്കേണ്ട ദിവസം ബസ്‌ സമരമോ  മറ്റോ ആണ് ആകെ തിരുവാര്‍പ്പ് വഴി കേരള സ്റെറ്റ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ഒരു ബസ്‌ മാത്രം അതില്‍ കയറാനാണെങ്കില്‍ല്‍ തൃശൂര്‍ പൂരത്തിന്‍റെ ആളും,ഞങ്ങള്‍ നാലോ അഞ്ചോ പേരാണ് രക്തദാനത്തിന് പോകുന്നത് ഒരുവിധത്തില്‍ വണ്ടിയില്‍ കയറിപ്പറ്റി കോട്ടയം ചെന്ന് അവിടുന്നും മെഡിക്കല്‍ കൊളെജിലും എത്തി രണ്ടുപേര്‍ രക്തം കൊടുത്തു തിരിച്ചിറങ്ങിയപ്പോള്‍ രോഗിയായ ഞങ്ങളുടെ നാട്ടുകാരന്‍ ചേട്ടന്‍റെ അളിയന്‍ ഞങ്ങള്‍ക്ക് പ്രതിഫലം തരാനുള്ള പുറപ്പാടായി, ഞങ്ങള്‍ പറഞ്ഞു ഇല്ല ചേട്ടാ ഞങ്ങള്‍ പ്രതിഫലത്തിനായിട്ടല്ല ഇത് ചെയ്യുന്നത്,ഞങ്ങള്‍ക്കതിന്‍റെ കാര്യമില്ല മറ്റതാണ് മറിച്ചതാണ് എന്നൊക്കെയുള്ള ഡയലോഗുകള്‍.അവസാനം ഞങ്ങടെ നാട്ടുകാരന്‍ ഇദ്ദേഹത്തിന്റെ ബന്ധു ചേട്ടന്‍ പറഞ്ഞു ഒരു കാര്യം ചെയ്യ് അളിയാ അവര്‍ക്ക് കാപ്പിയെങ്കിലും മേടിച്ചു കൊടുത്തു വിട്. അതുപോലും വേണ്ടാന്നു പറയരുത് മക്കളെ എന്ന് എല്ലാവരും ആ നിര്‍ബന്ധ സ്നേഹത്തിന് മുന്നില്‍ കീഴടങ്ങി ഞങ്ങള്‍ മെഡിക്കല്‍ കോളേജിനു എതിര്‍വശമുള്ള ഹോട്ടല്‍ ആന്‍ഡ്‌ ബാര്‍ എന്ന ബോര്‍ഡു ലക്ഷ്യമാക്കി നീങ്ങി, അവിടെ ചെന്ന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്നു,കഴിക്കുന്നതില്‍ ആരും ഒരു മോശവും പറയാത്തവിധം തന്നെ അഞ്ചു പേരും കഴിച്ചു. കൂടെ വന്ന ചേട്ടന്‍ ഇടയ്ക്കു ഞങ്ങളെ വളരെ ദയനീയമായി നോക്കുന്നത് ഞങ്ങള്‍ സ്രെദ്ധിച്ചില്ല എല്ലാവരും ഭക്ഷണത്തില്‍ മാത്രം കൊണ്സേന്ട്രെട്ടു ചെയ്തിരിക്കുകയായിരുന്നു. അവസാനം ഹോട്ടലില്‍ നിന്നുമിറങ്ങി ഞങ്ങളെ യാത്രയാക്കിയ ചേട്ടന്റെ മുഖത്ത് ഇങ്ങോട്ട് വന്നപ്പോള്‍ കണ്ട സന്തോഷമില്ല.യാത്ര പറഞ്ഞു പിരിയാന്‍ നേരം ചെറു ചിരിയോടെ ചേട്ടന്‍ പറഞ്ഞു മക്കളെ നിങ്ങള്‍ പ്രതിഫലം വാങ്ങി രക്തദാനം നടത്തുന്നതല്ലേ നല്ലത് ? അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത് എന്ന് ഞങ്ങള്‍ ? ഓ ഒന്നുമില്ല മക്കളെ എന്ന് ചേട്ടന്‍ പറഞ്ഞെങ്കിലും നിന്റെയൊക്കെ കഴിപ്പിന്‍റെ ബില്‍ അതിലും ഭീകരമാണെടാ മക്കളെ എന്നൊരു ഭാവം ഞങ്ങള്‍ ആ മുഖത്ത് നിന്നും വായിച്ചു ....     

ജോഷി കുര്യന്‍ പോള്‍           

2 comments:

  1. I don't know the writer, but most of the characters in this one, are familiar to me... give a nostalgic memory of my village... expecting more stories... especially from our village.... good work keep it up....

    ReplyDelete
  2. Sumol Domini , Thankyou for your encouraging words Sumol Domini

    ReplyDelete