Saturday, May 24, 2014

ശുദ്ധന്‍

പരനാറി പ്രയോഗത്തെ അത് പറഞ്ഞയാളുടെ ശുദ്ധതയും നന്മയും കൊണ്ടാണ് പ്രയോഗിച്ചത് എന്ന് പാര്‍ട്ടി പത്രം വാഴ്തുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു.

ഇതുപോലെ പണ്ടൊരു ശുദ്ധനെ എനിക്ക് പരിചയമുണ്ടായിരുന്നു അദ്ദേഹവും വായെടുത്താല്‍ "താ യും ,മായും ,പൂ യും അങ്ങനെ മലയാള നിഘണ്ടുവില്‍ കടന്നു കയറാത്ത പലവാക്കുകളും പുട്ടിനിടയില്‍ തെങ്ങാപീരപോലെ തിരുകി കയറ്റിയെ സംസാരിക്കുമായിരുന്നുള്ളൂ ആള്‍ക്ക് പത്തറുപത്തഞ്ചു വയസായി സ്ഥലവും കാലവുമോന്നും നോക്കാതെ ഈ സ്വഭാവം തുടര്‍ന്നുകൊണ്ടേയിരുന്നു , 

ആയിടക്കു പള്ളിയില്‍ പുതിയ വികാരി ചാര്‍ജെടുത്തു, ഇദ്ധേഹത്തിന്റെ ഈ സംസാര രീതി കണ്ടു വികാരി അദ്ദേഹത്തെ ഒരുപാടുപദേശിച്ചു ,അച്ചായ പ്രായമൊക്കെ ആകുവല്ലേ ഇനിയെങ്കിലും ഈ രീതിയിലുള്ള സംസാരങ്ങളൊക്കെ ഒഴിവാക്കി നല്ല വര്‍ത്തമാനം പറയുവാന്‍ സ്രെമിക്ക് അല്പം അത്മീയതിയില്‍ ഇനിയുള്ള കാലമെങ്കിലും ജീവിക്ക് ,ഒരാഴ്ച ഒന്ന് സ്വയം തിരുത്താന്‍ സ്രെമിച്ചിട്ടു അടുത്ത ഞായറാഴ്ച വന്നു കുമ്പസാരിച്ചു ഖുര്ബ്ബാന കൈക്കൊള്ളു ... 

അച്ചായന്‍ കാര്യങ്ങളൊക്കെ സമ്മതിച്ചു പോയി ,അടുത്ത ഞായറാഴ്ച പള്ളിയിലെത്തി , കുമ്പസാരിക്കാന്‍ അച്ചന്റെ മുന്നില്‍ മുട്ട് കുത്തി ഇരുന്നു ..അച്ചന്‍ സ്ഥിരം പല്ലവി പോലെ " കഴിഞ്ഞ കുംബസാരത്തിനു ശേഷം ദൈവമുന്പാകെചെയ്ത തെറ്റുകള്‍ പാപങ്ങളില്‍ നിന്നുമുള്ള മോചനത്തിനായി ഏറ്റുപറഞ്ഞു ദൈവത്തോട് നിരപ്പാവാനുള്ള സമയമാണ് , അച്ചായന്‍ ചെയ്ത തെറ്റുകള്‍ ഏറ്റു പറഞ്ഞാലും .............

അതിപ്പോ അച്ചോ അങ്ങനെ പറഞ്ഞാല്‍ ഞാനൊരു " മ--രും " ചെയ്തിട്ടില്ല പിന്നെ അച്ഛന്‍ പറഞ്ഞതുകൊണ്ട് വന്നു എന്ന് മാത്രം .....

ആ അച്ചന്‍ ആ അച്ചായനെ പിന്നെ ഉപടെഷിക്കാനെ പോയില്ല ,ചോദിക്കുന്നവരോട് അച്ചന്‍ പറയും ഓ ആ അചായനൊരു ശുദ്ധഗതിക്കാരനാ ......

No comments:

Post a Comment